Saturday, 30 May 2020

ആയുർവേദം - അപരാജിത ധൂപ ചൂർണ്ണം

അപരാജിത ധൂപ ചൂർണത്തിന്റ അണുനാശന ശക്തി - ഒരു ശാസ്ത്രീയ പഠനം 
കോവിഡ് 19 ന്റെ  ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ നിരവധി അതിഥി തൊഴിലാളികൾ വിവിധ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞു  താമസിക്കുകയായിരുന്നു. ഇവർക്ക് ഈ സമയത്ത് ചിക്കൻപോക്സ്,  ഡെങ്കി തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
     തൃശ്ശൂർ ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിന്റെ ആരോഗ്യ പരിശോധന ചുമതല, ജില്ലാ കളക്ടർ ശ്രീ  എസ് ഷാനവാസ് ഐ എ എസ്  വിശ്വസ്തതയോടെ ഏൽപിച്ചത് ആയുഷ് വകുപ്പിനെ  ആണ്.  എല്ലാ ക്യാമ്പുകളിലും ആയുഷ്  മെഡിക്കൽ ഓഫീസർമാർ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും പ്രതിരോധ മരുന്നുകൾ നൽകുകയും ചെയ്തു. കൂടാതെ എല്ലാ ക്യാമ്പുകളിലും അന്തരീക്ഷ ശുദ്ധീകരണത്തിന് അപരാജിത ചൂർണം  ധൂമനം ചെയ്യുകയുമുണ്ടായി.
വളരെ നല്ല ഫലം ഉളവാക്കുന്ന ധൂപനത്തിന്റെ ശാസ്ത്രീയ വിശകലനം നൽകാൻ സാധിക്കുമോ എന്ന് ജില്ലാ കളക്ടർ ശ്രീ എസ് ഷാനവാസ്‌ ഐ എ എസ്  അന്വേഷിച്ചപ്പോൾ, തികഞ്ഞ സന്തോഷത്തോടെ, ഉത്സാഹത്തോടെ,  ഭാരതീയ ചികിത്സ വകുപ്പ് ആ കാര്യം ഏറ്റെടുത്തു. 
     ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ആർ  സലജ കുമാരി,  ഡോ എൻ  വി ശ്രീവൽസ്  (ജില്ലാ പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ്  മിഷൻ), ഡോ ജോസ് ടി പൈകട  (സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ)എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ടീമാണ് പഠനം  നടത്തിയത്. 
സീതാറാം ആയുർവേദിക്സ് ലെ മൈക്രോ ബയോളജിസ്റ്റ് സുമിത സന്തോഷ്  ആണ് മൈക്രോബയോളജി  പഠനത്തിന് നേതൃത്വം നൽകിയത്. തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർ മാരുടെ മാർഗ നിർദേശവും സ്വീകരിച്ചിരുന്നു. ആയുർവേദത്തിൽ വളരെക്കാലമായി തന്നെ ഉപയോഗിച്ചുവരുന്ന അപരാജിത ധൂമ ചൂർണ്ണം കൊടുക്കുന്നതുകൊണ്ട് വായുവിലെ ബാക്ടീരിയ ഫംഗസ് എന്നിവ യുടെ രോഗാണുക്കളുടെ സാന്ദ്രത എത്രമാത്രം കുറയുന്നു എന്നുള്ളതായിരുന്നു പഠനം.  *പഠനത്തിലെ കണ്ടെത്തലുകൾ* 
🌱ഒമ്പത് ദിവസം നീണ്ടു നിന്ന പഠനത്തിൽ അപരാജിത ധൂമ ചൂർണ്ണം പുകക്കുന്നതുകൊണ്ട് രോഗാണുക്കളുടെ സാന്ദ്രത ഗണ്യമായി കുറഞ്ഞതായി കണ്ടു.
🔬ബാക്ടീരിയകൾ 99.6 2 ശതമാനവും ഫംഗസുകൾ 98.92 ശതമാനവും മൂന്നുദിവസത്തെ ധൂപനത്തിന് ശേഷം കുറഞ്ഞതായി കണ്ടു. 
🧪ഒരു ദിവസത്തെ ധൂപനം  കൊണ്ടു തന്നെ ബാക്ടീരിയയുടെ തോത് 95 ശതമാനവും ഫംഗസിനെ 96 ശതമാനവും കുറഞ്ഞിരുന്നു.
 തുടർച്ചയായ മൂന്നു ദിവസത്തെ ധൂപനത്തിന് ശേഷം പിന്നീട് ധൂപം നടത്താതെ മൂന്നുദിവസം നിരീക്ഷിച്ചതിൽ ഈ ദിവസങ്ങളിൽ രോഗാണുക്കളുടെ സാന്ദ്രത കാര്യമായ തോതിൽ വർദ്ധിക്കാതെ നിന്നതായി കണ്ടു. ആയതിനാൽ കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ഫലം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്നതിനും അപരാജിത ധൂമ ചൂർണ്ണത്തി 
നു കഴിവുണ്ടെന്ന് ഈ പഠനത്തിൽ കാണുവാൻ കഴിയുന്നു. 
വളരെ അപൂർവമായി മാത്രം കാണുന്ന ചില ഫംഗസുകളെ ഈ പഠനത്തിനിടയിൽ കാണുവാനിടയായി ധൂപനത്തിനു  ശേഷം അവപൂർണമായും ഇല്ലാതായി.
 ഗൗരവതരമായ  പാർശ്വഫലങ്ങൾ ഒന്നും തന്നെ ഈ ധൂമ ചൂർണ്ണം പുകയ്ക്കുന്നത് കൊണ്ട് അവിടത്തെ അന്തേവാസികളായ ആളുകളിൽ ഉണ്ടാകുന്നില്ല എന്നത് ഈ പഠനത്തിന്റെ  പ്രത്യേകതയാണ്. 
 പഠന പരീക്ഷണങ്ങളുടെ സമഗ്ര റിപ്പോർട്ട് തൃശ്ശൂർ ജില്ലാ കളക്ടർ നാഷണൽ ആയുഷ് മിഷൻ ഡയരക്ടർ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നൽകി. ഭാരതീയ ചികിത്സാ വകുപ്പ് ഡഡയറക്ടർ ഡോ.കെ. എസ്  പ്രീയ റിപ്പോർട്ട്‌  ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ഷൈലജ ടീച്ചർ ക്ക് കൈമാറി. 
 *ഉപയോഗം*
കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും അവിടത്തെ താമസക്കാർക്ക് ഉണ്ടാകാത്തതിനാൽ തികച്ചും സുരക്ഷിത മായ ഈ ധൂപനം  
 വീടുകൾ, ഓഫീസ് മുറികൾ,  സ്കൂളുകൾ,  ആശുപത്രികൾ,  വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ,  ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ,  എന്നിവിടങ്ങളിൽ   രോഗാണു നശീകരണത്തിനായി ഉപയോഗിക്കാൻ കഴിയും.
 *പുകക്കുന്നതിനുമുമ്പ്* ബാക്ടീരിയ  കോളനി - 8025 cfu, ഫംഗസ് 835 cfu
 *പുകച്ചതിന്  ശേഷം* ബാക്ടീരിയ കോളനി 60 cfu, ഫംഗസ് 9cfu.
(Air quality according to the standards for non industrial premises (CEC, 1993),  the pollution degree is small  if the bacterial colony is between50-100cfu and the fungal colony is between 25-100cfu).
 *പുകക്കാതെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ* 
ബാക്ടീരിയ കോളനിയിൽ 100 cfu മാത്രം 
 അപരാജിത ധൂമചൂർണത്തിൽ  8 തരം  മരുന്നുകളാണ് ഉള്ളത്. അഷ്ടാംഗ ഹൃദയത്തിൽ ആണ് ഈ ചൂർണം പറയുന്നത്. 
1.ഗുഗുലു 2നാന്മുഖ പുല്ല് 3വയമ്പ് 4.ചെഞ്ചല്യം 5.വേപ്പിൻ തൊലി 6.എരുക്ക് 7അകിൽ 8 ദേവദാരു
കൂടുതൽ കണ്ടെത്തലുകൾ 
🐛Effective against spore forming bacteria .
It is also having activity against Gram positive and Gram negative bacteria.
It is highly effective against capsulated bacteria.
💥During the first day of fumigation itself it reduced bacterial and fungal count to 95 % and 96 % respectively.
🔥During the third day of fumigation , level of bacteria reduced from 8020 cfu to 60cfu and that of fungi colony count reduced to 835 cfu to 9 cfu
🐽🐽Species which are rare in the area like Cladosporium and Alternaria also isolated. Aparajitha Dhooma choornam *proved to be efficient in removing those fungi completely from those sites.* 
🎇🎇Fumigation is very effective against *candida albicans* which is an opportunistic pathogen in *immunocompromised individuals including HIV patients* 
😤Aparajitha Dhooma choornam also effective in removing organisms that can act as pathogens causing community and nosocomial infections
🤜🏼🤜🏼 Antibacterial activity of Aparajitha Dhooma choornam remained as such  even upto 24 hours after fumigation . Within 72 hours after the completion of fumigation procedure bacterial or fungal count was very low compared to that before the fumigation procedure. This show retention of certain amount of antimicrobial effect upon 72hors
 💃🏽💃🏽Aparajitha Dhooma choornam improved microbial quality of air by drastically reducing fungal and bacterial count according to sanitary standards of non industrial premises CEC,1993
🍟🍟 Aparajitha Dhooma choornam is efficient in removing food contaminating fungi mucor and Rhizopusft from the airCT
ഭാരതീയ ചികിത്സാ വകുപ്പ് തൃശ്ശൂർ 
നാഷണൽ ആയുഷ് മിഷൻ

Friday, 29 May 2020

ആയുർവേദം - ധൂമപാനം

പുകയ്ക്കലും പുകവലിയും


ധൂമം - രോഗ പ്രതിരോധത്തിന് !


അതെ, ധൂമം എന്നാല്‍ പുക തന്നെ. ആയുർവേദം പുകയേയും ആവിയേയും വരെ രോഗ പ്രതിരോധത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ചികിത്സാപദ്ധതി എന്നതിലുപരി ഏതൊരു വ്യക്തിക്കും പിന്തുടരാവുന്ന ജീവിത ശൈലീ മാർഗ്ഗമായി ആയുർവേദം ഇന്നും നിലനില്ക്കുന്നതും ഇത്തരം ലളിതമായ പ്രയോഗങ്ങളുള്ളതു കൊണ്ട് തന്നെ. ആയുര്‍വേദത്തില്‍ ഒരു വ്യക്തിയുടെ ദേഹം അല്ലെങ്കില്‍ ശരീരം, അവന്‍റെ വാസസ്ഥലം ഇവ രണ്ടും 'ദേശം' എന്ന പദത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. ഈ രണ്ട് തലങ്ങളെയും രോഗമുക്തമായി സംരക്ഷിക്കുവാന്‍ ധൂമം ഉപയോഗിച്ചുകൊണ്ട് ശരീരത്തിന് 'ധൂമപാനം' എന്നും, വാസസ്ഥലത്തിന് 'ധൂപനം' എന്നും രണ്ട് ക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ധൂമപാനം


പുകവലി എന്നത് ഏവർക്കും സുപരിചിതമാണല്ലോ? അതിന്‍റെ ദൂഷ്യവശങ്ങളും പരിചിതം തന്നെ. ആയുര്‍വേദത്തിലനുശാസിക്കുന്ന ധൂമപാനം എന്ന പ്രക്രിയ പുകവലി എന്ന ദുശ്ശീലമാണെന്ന് തെറ്റിദ്ധരിക്കരുതേ. ഔഷധമോ ഔഷധക്കൂട്ടോ അരച്ചുണക്കി തിരിയാക്കി (ധൂമവര്‍ത്തി) അതില്‍ നിന്നുണ്ടാകുന്ന പുകയെ ഒരു കുഴലിലൂടെ (ധൂമനേത്രം) മൂക്കിലൂടെയും വായിലൂടെയും പാനം ചെയ്യുന്ന ക്രിയയാണ് ധൂമപാനം. ഇതിനായി പൊതുവെ മഞ്ഞള്‍ പോലുള്ള അണുനാശക ശക്തിയുള്ളതും കഫശമനവും സുഗന്ധദായകങ്ങളുമായ ഏലാദിഗണത്തില്‍പ്പെടുന്ന ഔഷധങ്ങളും ഉപയോഗിക്കുന്നു.

ധൂമപാനം എന്തിനാണ് ചെയ്യുന്നത്?

ശരിയായ ധൂമപാനത്താല്‍ മൂക്ക്, വായ എന്നിവ ശുദ്ധമാകുന്നതോടൊപ്പം ശിരസ്സ്, സൈനസുകള്‍, ശ്വസനപഥം എന്നിവ ഒന്നാകെ തടസ്സരഹിതമായി പ്രവർത്തനക്ഷമമായി തീരുന്നു. തലയോട്ടിക്കും കണ്ണ്-മൂക്ക് എന്നീ ഇന്ദ്രിയങ്ങള്‍ക്കും സ്വരത്തിനും ബലമേറും. കഴുത്തിന് മുകളിലേക്കു ഉണ്ടാകുവാന്‍ സാധ്യതയുള്ള വാത-കഫ സംബന്ധിയായ വലിയ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നു. കൂടാതെ, തലക്കനം, തലവേദന, ചെന്നിക്കുത്ത് കണ്ണിനും ചെവിക്കുമുണ്ടാകുന്ന വേദന, കണ്ണില്‍ നിന്നും ചെവിയില്‍ നിന്നും വെള്ളം വരിക മൂക്കൊലിപ്പ്, തുമ്മല്‍, പല്ലിളക്കം, പല്ല് വേദന, വായ്നാറ്റം, അരുചി കഴുത്തിനുണ്ടാകുന്ന പിടുത്തം, സ്വരഭേദം, ചുമ, ശ്വാസംമുട്ട്, ടോണ്‍സിലൈറ്റിസ് മുടി കൊഴിച്ചില്‍, മുടി ചെമ്പിയ്ക്കല്‍ ഓര്‍മ്മക്കുറവ്, അതിയായ ഉറക്കം, മടി എന്നിവയ്ക്ക്  ആശ്വാസം ലഭിക്കും. പഞ്ചകര്‍മ്മങ്ങളിലെ വമന-നസ്യാനന്തരം നുലവ് മാറ്റുവാനും വദനശുദ്ധിയ്ക്കായും ധൂമപാനം പ്രയോഗിയ്ക്കുന്നു. 

ധൂമപാനം  ചെയ്യുന്ന വിധം


ആദ്യം ശരീരവും മനസ്സും സ്വസ്ഥമാക്കി നട്ടെല്ല് നിവര്‍ത്തിയിരുന്ന് ഇടത്തെ നാസാദ്വാരം അടച്ച് വലത്തെ നാസാദ്വാരത്തിലൂടെ ഔഷധധൂമം ഉള്ളിലേക്കെടുത്ത് വായിലൂടെ പുറത്തേക്ക് വിടുന്നു. അതുപോലെതന്നെ വലത്തെ നാസാദ്വാരം അടച്ച് ഇടത്തെ നാസാദ്വാരത്തിലൂടെ ധൂമം ഉള്ളിലേക്കെടുത്ത് വായിലൂടെ പുറത്തേക്ക് വിടുന്നു. അവസാനമായി വായിലൂടെ ധൂമത്തെ ഉള്ളിലേക്ക് എടുത്ത് വായിലൂടെ തന്നെ പുറത്തേക്ക് വിടുന്നു. 

ഇതാണ് ധൂമപാനത്തിന്‍റെ ഒരു ആവര്‍ത്തി. ഈ ചികിത്സ നിര്‍ദ്ദേശിക്കുന്ന വൈദ്യന്‍ രോഗിയുടെയും രോഗത്തിന്‍റെയും മരുന്നിന്‍റെയും സവിശേഷതകള്‍ കണക്കിലെടുത്ത് ഈ പ്രക്രിയ എത്ര ആവര്‍ത്തി ചെയ്യണം എന്ന് നിശ്ചയിക്കുന്നു. 

ധൂമപാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മൂക്കിലൂടെയും വായിലൂടെയും ഉള്ളിലേക്ക് സ്വീകരിക്കുന്ന പുകയെ വായിലൂടെ മാത്രമേ പുറത്തേക്ക് വിടാവൂ. മൂക്കിലൂടെ പുറത്ത് വിടുന്നത് കണ്ണിന് ദോഷകരമാണ്. 
നിത്യേന പകല്‍ സമയത്ത് രണ്ടു തവണ ധൂമപാനം ചെയ്യുവാന്‍ വിധിയുണ്ട്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉറക്കം, കുളി, ഊണ്, പല്ലുതേപ്പ്, തുമ്മല്‍, നസ്യം, അഞ്ജനം എന്നിവക്ക് ശേഷം ഇത് പ്രയോഗിക്കുവാനും പറഞ്ഞുകാണുന്നു. എന്നാല്‍ ഇപ്പ്രകാരത്തില്‍ ഒരു ശീലം പോലെ ചെയ്യുന്ന ധൂമപാനം അത്യന്തം ശ്രദ്ധയോടെ വൈദ്യന്‍റെ നിര്‍ദേശപ്രകാരം മാത്രം സ്വസ്ഥനായ ഒരു വ്യക്തിക്ക് വിധിച്ചിട്ടുള്ളതാണ്. സൂക്ഷിച്ചില്ലെങ്കില്‍ സ്വസ്ഥത നഷ്ട്ടപ്പെടാന്‍ അധികം സമയം വേണ്ട.
12 വയസ്സ് മുതൽ 80 വയസ്സ് പരിധിയിലുള്ളവര്‍ക്ക് അല്ലാതെ ആയുര്‍വേദ ധൂമപാന പ്രക്രിയ സാമാന്യമായി നിഷിദ്ധമാണ്. അകാലത്തും അധികമായും ചെയ്യുന്ന ധൂമപാനം ഗൗരവമേറിയ രോഗങ്ങളിലേക്ക് വഴിമാറും.

ധൂമപാനം തികച്ചും ഒഴിവാക്കേണ്ടവര്‍

  • പാല്, നെയ്യ്, തേൻ, മദ്യം ഇവ സേവിച്ച ഉടനെയും തൈര് കൂട്ടി ഊണ് കഴിച്ച ഉടനെയും. 
  • പ്രമേഹമുള്ളവര്‍, തിമിരമുള്ളവര്‍, മോഹാലസ്യം, തലചുറ്റലുള്ളവര്‍, വെള്ളം ദാഹം ഉള്ളവര്‍.
  • വിരേചനം ചെയ്ത വ്യക്തി, വസ്തികര്‍മ്മം ചെയ്ത വ്യക്തി.
  • ശാരീരികമായും മാനസികമായും ക്ഷീണിച്ചവര്‍.
  • ഗര്‍ഭിണികള്‍, അടി-ഇടി എന്നീ ശരീരക്ഷതമേററിട്ടുള്ളവര്‍
  • തലയ്ക്ക് ക്ഷതമേറ്റിട്ടുള്ളവര്‍, ഒഴിവാക്കുവാന്‍ പറഞ്ഞിട്ടുള്ളവര്‍, 
വൈദ്യനിര്‍ദ്ദേശപ്രകാരം അല്ലാതെ ധൂമപാനം ചെയ്യുവാന്‍ ശ്രമിക്കരുത്. 

ധൂമവര്‍ത്തിയും ധൂമനേത്രവും


പുകയ്ക്കാനുള്ള തിരിയാണ് ധൂമവര്‍ത്തി. ഇത് പല രീതിയിലും പല ഔഷധങ്ങള്‍ ചേര്‍ത്തും നിര്‍മ്മിക്കാം. എന്നാല്‍ സ്വസ്ഥനായ ഒരാള്‍ക്ക്‌ വൈദ്യന്‍ പരിശോദ്ധിച്ച് ലളിതമായി ഉണക്കമഞ്ഞള്‍ പ്രധാനമായും ചേര്‍ത്തും മറ്റും സ്വയം തിരി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത് പൊതുവേ നെയ്യിലോ എള്ളെണ്ണയിലോ മുക്കിയെടുത്ത് കത്തിച്ചാണ് ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ ലളിതമായി ചെയ്യുവാന്‍ പഴുക്ക പ്ലാവില കുമ്പിള്‍ കുത്തിയെടുത്ത് ധൂമനേത്രം നിര്‍മ്മിക്കാം. ക്ലിനിക്കുകളിലും ആശുപത്രികളിലും ഇതിനായി പ്രത്യേകം സംവിധാനങ്ങളും ഉപകരണങ്ങളും ഉണ്ട്. ധൂമനേത്രത്തിലൂടെ വരുന്ന പുക മുന്‍പറഞ്ഞ വിധി പ്രകാരം ധൂമപാനത്തിനായുപയോഗിക്കുന്നു. ഇത്തരത്തില്‍ ഒരു വ്യക്തി ഉപയോഗിയ്ക്കുന്ന തിരി മറ്റൊരാളുമായി പങ്കിടാന്‍ പാടുള്ളതല്ല.

ധൂപനം

വ്യക്തിഗത ശുദ്ധിക്കും പ്രതിരോധത്തിനുമായുളള ധൂമപാനത്തെ പരിചയപ്പെടുതിയല്ലോ. നമ്മള്‍ ജീവിക്കുന്ന പരിസരത്തിനും ഇതിനു സമാനമായ ശുദ്ധീകരണവും അണുനശീകരണവും അനിവാര്യമാണ്. അതിനായാണ് ധൂപനം അല്ലങ്കില്‍ പുകയ്ക്കല്‍ എന്ന പ്രക്രിയ.

വീടുകളിലും പ്രാര്‍ത്ഥനാലയങ്ങളിലും പുകയ്ക്കുന്നത് നാം പലരും കണ്ടു കാണും. വായുവിനെ സുഗന്ധമയമാക്കുവാന്‍ മാത്രമാണോ അത്? ഈ COVID 19 വന്നതോടെ ധൂപനം അഥവാ പുകയ്ക്കലിന് രോഗപ്രതിരോധത്തിലും ഉത്തമ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുവാന്‍ ഇടവന്നു. ആയുഷ് വിഭാഗം മുന്നോട്ടുവച്ച പ്രതിരോധ നടപടികളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു 'അപരാജിത ധൂമചൂര്‍ണ്ണം' ഉപയോഗിച്ചുള്ള ധൂപനം. ചില ഔഷധങ്ങള്‍ പുകയ്ക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കീടാണുക്കളുടെ അളവ് ഗണ്യമായി കുറയുന്നതായും പലതിനും വീര്യം നഷ്ടപ്പെടുന്നതായും ആധുനിക പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്. അപരാജിത ധൂമചൂര്‍ണ്ണം എന്ന ഔഷധക്കൂട്ട് ഗവേഷണാനന്തരം വായുവിനെയും ധൂമം ഏല്‍ക്കുന്ന പ്രതലങ്ങളേയും അണുവിമുക്തമാക്കുവാനുള്ള പ്രകടമായ ശക്തി തെളിയിച്ചതിലൂടെ ആണ് ഇത്തരം അടിയന്തിര ഘട്ടങ്ങളിലെ പ്രധാനിയായി മാറിയത്. കുട്ടികളിലും പ്രായമേറിയവരിലും ധൂമപാനം നിഷേധിച്ചിട്ടുണ്ട്, ധൂപനം ഇതിനൊരു പരിഹാരമാണ്. ഇവര്‍ ഉറങ്ങുമ്പോള്‍, വിശ്രമിയ്ക്കുമ്പോള്‍ ആ മുറിയില്‍ അല്ലെങ്കില്‍ ഇവര്‍ സ്വസ്ഥമായി സമയം ചെലവഴിക്കുന്ന ഭാഗത്ത് കുറച്ച് സമയത്തേക്ക് കുന്തിരിക്കം, മഞ്ഞള്‍, പനികൂര്‍ക്ക, തുളസി എന്നിവ ധൂപനത്തിനായി ഉപയോഗിക്കാവുന്നതാണ്. പുകയുടെ രൂക്ഷത കുറയ്ക്കുവാന്‍ അല്പം നെയ്യോ നല്ലെണ്ണയോ ഒഴിച്ച് പുകയ്ക്കുന്നതാണ് ഉത്തമം.

ധൂപനം എന്ന ക്രിയ ആചാര്യന്മാര്‍ ജ്വരം, പ്രസവമുറി സജ്ജീകരണം, നവജാത ശിശു പരിചരണം, വ്രണചികിത്സ, ത്വക്ക്രോഗങ്ങള്‍ എന്നീ അവസ്ഥകളില്‍ അണുനാശകമായും അര്‍ശസ്സിലും ഗര്‍ഭസംഗത്തിലും (പ്രസവം നടക്കാതെ ഗര്‍ഭം തടഞ്ഞ് നില്‍ക്കുന്ന അവസ്ഥ), അപരാ (placenta) സംഗത്തിലും ഞരമ്പുകളുടെ അഥവാ രക്തക്കുഴലുകളുടെ വികാസത്തിനായും അങ്ങിനെ വേദന ശമിപ്പിക്കുവാനും അപസ്മാര ഉന്മാദങ്ങളില്‍ (ചില മാനസിക രോഗങ്ങളില്‍) നാഡികളെ ഉണര്‍ത്തുവാനും മനസ്സിനെ ശാന്തമാക്കുവാനും അവസ്ഥാനുസരണം ദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ ഉപയോഗിച്ച് അനുഷ്ഠിക്കുവാന്‍ വിധിച്ചിരിക്കുന്നു. അതായത് ധൂപനം കേവലം വായു ശുദ്ധീകരണം അല്ല, അതിന് നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുവാനുമാകും എന്ന് മനസ്സിലാക്കാം.

വീടുകളില്‍ നിത്യവും പുകയ്ക്കുന്നത് വീടും അന്തരീക്ഷവും ശുദ്ധവായുവിനാല്‍ സംപുഷ്ടമാകുവാനും അതുവഴി നമ്മളുടെ ശ്വസനപഥം ശുദ്ധമാകുവാനും നാഡീവ്യൂഹങ്ങള്‍ കര്‍മ്മോത്സുകമാകുവാനും ശുദ്ധ രക്തചംക്രമണത്താല്‍ ശരീരത്തിലെ എല്ലാ അവയവ വ്യവസ്ഥകളും ഉന്‍മേഷവാനായ് മനസ്സന്തുഷ്ടിയോട് കൂടി ആരോഗ്യപൂര്‍ണ്ണമായ ജീവിതം ആസ്വദിക്കുവാന്‍ പ്രാപ്തരാകും.

നിത്യം പുകയ്ക്കുവാനായി മാര്‍ക്കറ്റില്‍ ലഭ്യമായ അപരാജിത ധൂമചൂര്‍ണ്ണം കൂടാതെ, മഞ്ഞള്‍, തുളസി, ആര്യവേപ്പില, പനികൂര്‍ക്ക, കണിക്കൊന്നയില, കായം, പെരുംജീരകം, കുരുമുളക്, രാമച്ചം, എരുക്ക് ഇവയില്‍ ലഭ്യമായവ ഉപ്പ്, നെയ്യ് ഇവയോട് ചേര്‍ത്ത്  കനലില്‍ ചേര്‍ത്ത് പുകച്ചും അണുവിമുക്ത ആരോഗ്യദായകമായ അന്തരീക്ഷം ആസ്വദിക്കാവുന്നതാണ്.

ഇങ്ങനെ വിധിക്കനുസരിച്ച് ശ്രദ്ധയോടെ നിശ്ചിത കാലദൈര്‍ഘ്യത്തില്‍ ഉപയോഗിച്ചാല്‍ പുകയിലൂടെയും നമുക്ക് ആരോഗ്യം നേടാം. 

അണുനശീകരണം ഏറെ പ്രസക്തമായ ഈ കാലഘട്ടത്തിൽ ആയുർവേദം അനുശാസിക്കുന്ന ധൂപന ധൂമപാന വിധികളിലൂടെ നമുക്ക് സ്വസ്ഥരായിരിക്കാം.

സ്വസ്ഥമായിരിക്കാം ഏറ്റവും ലളിത മാർഗ്ഗങ്ങളിലൂടെ...                    

ശുദ്ധമായ പുകയിലൂടെ..ആയുർവേദത്തിലൂടെ.

ഈ പുകവലിയും പുകയ്ക്കലും ആരോഗ്യത്തിന് ഗുണകരമാണ് !

By

Dr. Sarika Menon

BAMS, Ayurveda Consultant- Vanamali Ayurveda Clinic, Thripunithura. drsarikamenon@gmail.com

Wednesday, 27 May 2020

കാർഷികം - കാർഷിക കലണ്ടർ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ  പച്ചക്കറികൾ നടുന്നതിനുള്ള  ഏകദേശ സമയക്രമം 

ജനുവരി
മുളക്,   വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,    ചീര, പയർ

ഫെബ്രുവരി
വഴുതന, തക്കാളി, വെണ്ട, ചീര, പയർ

മാർച്ച്
തക്കാളി, വെണ്ട, ചീര, പയർ

ഏപ്രിൽ
മുളക്,     പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,   ചീര, പയർ

മെയ്
മുരിങ്ങ , മുളക്,  വഴുതന, ചീര, പയർ , ചേമ്പ്, ചേന

ജൂൺ
മുരിങ്ങ , മുളക്,  വഴുതന, വെണ്ട, ചീര, പയർ , ചേമ്പ്, ചേന

ജൂലൈ
വെണ്ട, പയർ

ആഗസ്ത്
മുളക്,   ചീര, പയർ
സെപ്റ്റംബർ
മുളക്,   വഴുതന, തക്കാളി , പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ,    ചീര, പയർ
ഒക്ടോബർ
കാബേജ്, കോളിഫ്ളവർ , വഴുതന, തക്കാളി , വെണ്ട, ചീര, പയർ , ചേമ്പ്

നവംബർ
കാബേജ്, കോളിഫ്ളവർ ,   വെണ്ട, ചീര, പയർ , ചേമ്പ്

ഡിസംബർ

മുളക്,   തക്കാളി ,  ചീര, പയർ


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Sunday, 24 May 2020

കാർഷികം - സാമ്പാർ ചീര


മലയാളിയുടെ പ്രധാന കറിയാണ് സാമ്പാർ.സാമ്പാറിന് വേണ്ട മലകറികളിൽ ഒന്നണ് വെണ്ടയ്ക്ക .വെണ്ടയ്ക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സാമ്പാറിലാണ്.സാമ്പാറിന് കൊഴുപ്പും രുചിയും ഉണ്ടാക്കുന്നതിന് വെണ്ടയ്ക്ക് ഒരു നല്ല റോൾ ഉണ്ട്.വെണ്ട കൃഷിക്ക് ധാരാളം വളവും വെള്ളവും ശ്രദ്ധയും വേണ്ടതാണ്. കീടങ്ങൾ കൂടുതൽ ആക്രമിക്കുന്ന പച്ചകറിയും വെണ്ടയാണ് അതിനാൽ കീടനാശിനി കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നു.
വെണ്ടയ്ക്ക ഒഴിവാക്കി സാമ്പാർ ചീര ഉപയോഗിച്ചു നോക്കൂ.വെണ്ടയ്ക്ക യുടെ അതേ രുചിയും കൊഴുപ്പും കിട്ടും.ഇത് ഒരു പുതിയ അറിവ് അല്ല സാമ്പാറിൽ ഈ ചീര ഉപയോഗിക്കുന്നത് കൊണ്ടാണല്ലോ സാമ്പാർ ചീര എന്ന പേരു തന്നെ കിട്ടിയത്.കൊളുമ്പി ചീര എന്ന പേരിലാണ് കൂടുതൽ അറിയ പെടുന്നത്.ഇതിൻ്റെ ഇംഗ്ലീഷ് പേര്  വാട്ടർലീഫ് എന്നും സിലോൺ സ്പിനാച്ച് എന്നുമാണ്. സിലോൺ സ്പിനാച്ച് മലയാളികരിച്ചാണ് കൊളുമ്പിചീര എന്ന പേര് വന്നത്.ശാസ്ത്രനാമം Talinum fruticosum
ഗുണത്തിൽ എന്തുകൊണ്ടും വെണ്ടക്ക് മുന്നിലാണ് ഈ കൊളുമ്പി. കൊളുമ്പിയുടെ പോഷകമൂല്യവും തൊട്ട് ബ്രാക്കറ്റിലു ഉള്ളത് വെണ്ടയ്ക്കയുടെ പോഷക മൂല്യവും ഒന്ന് നോക്കൂ.
കാർബോഹൈഡ്രേറ്റ്. 4 g (6.4 g)
പ്രോട്ടീൻ   2mg (1.99mg)
ഫാറ്റ്    0.4mg (0.2mg)
വിറ്റാമിൻ സി 47% (28%)
കാൽസ്യം  11% (8%)
ഇരുമ്പ് 25% (5%)
പച്ചകറികളുടെ ഗുണത്തെ കുറിച്ച് പറയുമ്പോൾ ശാസ്ത്രീയമായി തെളിയിക്കപെട്ട ദോഷങ്ങളെ കുറിച്ച സാധാരണ പറയാറില്ല.വെണ്ടയ്ക്ക യുടെ പ്രധാന ദോഷം അതിൽ ഉയർന്ന അളവിലുള്ള കാൽസ്യം ഓക്സലൈറ്റാണ്. അതേ ദോഷം കൊളുമ്പിക്കും ഉണ്ട്.കിട്നി സ്റ്റോണും ഗോട്ട് രോഗവുള്ളവർ വെണ്ടയും കൊളുമ്പിയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന തോരനും ഉപ്പേരിയും ഒഴിവാക്കുന്നതാണ് നല്ലത്.സാമ്പാറിന് നല്ല വേവ് ഉള്ളതിനാൽ ഓക്സലൈറ്റിൻ്റെ അളവ് നന്നേകുറവായിരിക്കും.



( കടപ്പാട് : വാട്സ്ആപ്പ് )

Friday, 15 May 2020

സനാതന ധർമ്മം - Isolation - Quarantine - Home Quarantine

യഥാർഥത്തിൽ പുലയും വാലായ്മയും  ഭാരതത്തിലെ പൂർവികർ കണ്ടു പിടിച്ച Qurantine ആയിരുന്നോ ?

 ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ മരിച്ച ആളുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ 15 ദിവസം നീണ്ടുനിൽക്കുന്ന  ചടങ്ങുകൾക്ക് ശേഷം പതിനാറാമത്തെ ദിവസം മാത്രമേ പുറത്തിറങ്ങി ആളുകളുമായി ഇടപെടാൻ പാടുള്ളൂ  എന്നതാണ് "പുല കുളി  " എന്ന ആചാരം.

ശവ സംസ്കാരത്തിനു ബലി ഇടുന്നവർ ചെറുപൂളയും,  എള്ളും കൂട്ടി എത്ര പ്രാവശ്യം കൈകൾ കഴുകേണ്ടി വരുന്നു.  തുടർന്ന് നിത്യ ബലിയിലും ഇത് ആവർത്തിക്കുന്നു.

മൃതദേഹത്തെ,കുളിപ്പിക്കുകയും വസ്ത്രങ്ങളിൽ സ്പർശിക്കുകയും ,  മൃതദേഹത്തോട് അടുത്തിടപഴകി ചടങ്ങുകൾ നടത്തുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ഹാനികരങ്ങളായ  അണുക്കൾ മൃതദേഹത്തിൽ നിന്നും പകരുവാൻ സാധ്യതയുണ്ട്.  ഇന്ന് കോവിഡ്  ആണെങ്കിൽ പണ്ടു കാലത്ത് വസൂരി പോലുള്ള മാരക രോഗങ്ങൾ ഉണ്ടായിരുന്നു.

അക്കാലങ്ങളിൽ വസൂരി വന്നവരെ  വീടിന്റെ വെളിയിൽ  പ്രത്യകം ഓലപ്പുര നിർമിച്ചു രോഗിയെ കുടുംബത്തിലെ ഒരാള് മാത്രം ശുശ്രുഷിക്കുന്ന ചടങ്ങ് വരെ നില നിന്നിരുന്നു.. ഇന്നത്തെ Home Quarantine.

 അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കാതിരിക്കാനാണ്,  മരിച്ച ആളിന്റെ  ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ പുല എന്ന പേരിൽ വീടുകളിൽ അടച്ചിരിക്കാൻ പറയുന്നത്.

 2020ൽ Qurantaine എന്ന് ആംഗലേയ ഭാഷയിൽ സായിപ്പ് പറഞ്ഞപ്പോൾ  എല്ലാവർക്കും വിശ്വാസം, കുട്ടികളെപ്പോലെ അനുസരണയും..
അനുസരണ ഇല്ലാത്തവരെ ബലമായി അനുസരിപ്പിക്കുന്നു.. എല്ലാം ലോക നന്മക്ക് വേണ്ടി.

  അങ്ങനെ ലോക നന്മക്ക് വേണ്ടി ഭാരതത്തിലെ ഋഷിവര്യമാരും, ഭിഷഗ്വരന്മാരും കണ്ടു പിടിച്ച Qurantaine ആയിരുന്നു ഹൈന്ദവർ ആചരിക്കുന്ന പുലകുളി , എല്ലാം മാനവ രാശിയുടെ നന്മക്കുള്ള  സദാചാരങ്ങൾ..

അതിന്റെ ശാസ്ത്രീയ വശങ്ങളുടെ വിശ്വസനീയത എത്രയുണ്ട് എന്ന് ചോദിച്ചവർക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി ..!!
14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് പതിനഞ്ചാം ദിവസം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്  പതിനാറാം ദിവസം പുറത്തേക്കിറങ്ങുന്നതാണ് ഈ പുലകുളി അടിയന്തിരം.

 അതായത് ഈ 14 ദിവസം എന്നത് കാരണവന്മാർ വെറുതെ പറഞ്ഞതല്ല...
ജനങ്ങളുമായി ഇടപഴകാതിരിക്കാനാണ് ക്ഷേത്രങ്ങളിൽ പോലും  പോകരുതെന്ന്  പറഞ്ഞിരുന്നത്...!!   പണ്ട് കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ ക്ഷേത്രങ്ങളും ഉത്സവ പറമ്പുകളും ആയിരുന്നു.  ഈ ആചാരങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ ഭാരതത്തിൽ ക്രിസ്ത്യൻ, മുസ്ലിം മതങ്ങളും ഉണ്ടായിരുന്നില്ല..

അഷ്ടവൈദ്യന്മാരുടെ വൈദ്യ ശാലകൾ ആയിരുന്നു അന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങൾ.

മാത്രമല്ല മരിച്ച വീടുകളിൽ പോയി ഇപ്പോൾ പറയുന്നതു പോലെ ഒന്നു മുതൽ മൂന്ന് മീറ്റർ വരെ മാറി നിന്ന് കൊണ്ട് വേണം  സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ.. ആരെയും തൊടരുത്..

 പങ്കെടുക്കുന്നവർ തിരിച്ച് വീടുകളിൽ പ്രവേശിക്കുന്നതിന് മുൻപ് ..
ധരിച്ച വസ്ത്രം   ഉൾപ്പെടെ  വീടിനു പുറത്തിട്ടു  കഴുകി കുളിച്ചിട്ട്‌ വേണം വീടിനുള്ളിൽ  പ്രവേശിക്കാൻ എന്നതടക്കം പലരും പുച്ചിച്ചു  തള്ളിയ ആചാരങ്ങളാണ്..

ഇന്നിതാ  ജാതി മത ഭേദമില്ലാതെ ലോകം മുഴുവൻ  Quarantine എന്ന് പേരിട്ട്  "പുല" ആചരിക്കുന്നു അനുസരിക്കുന്നു.. അനുസരിപ്പിക്കുന്നു.

എല്ലാ ഹൈന്ദവ ആചാരങ്ങളും, സതി,  ബാല വിവാഹം,  പോലുള്ള  ദുരാചാരങ്ങളോട്  ഉപമിച്ചുകൊണ്ട്   പുച്ഛിച്ചു തള്ളി.

അതേപോലെയാണ്, വാലായ്മയും...
നവജാത ശിശുക്കളെ പുറമെയുള്ളവർ തൊടാതിരിക്കാനാണ് അങ്ങിനെ ഒരു ആചാരം പാലിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നും ഒരു തരത്തിലും ഉള്ള അണുക്കൾ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ.

ഭാരതത്തിലെ  ആചാരങ്ങൾ  Quarantine എന്ന  പുതിയ ഇംഗ്ലീഷ് പേരിൽ ഇന്ന് ലോകം മുഴുവൻ ആചരിക്കുന്നു..
 സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ശാസ്ത്രീയമായ അർഥത്തോടെ ആയിരുന്നു നമ്മുടെ ആചാരങ്ങൾ എന്നതിന് ഇതിൽപരം വേറെ തെളിവ് വേണ്ട.

 2020 ൽ ജാതിമത ഭേദമില്ലാതെ ലോകം മുഴുവൻ Quarantine ആചരിക്കുമ്പോൾ.. അഭിമാനത്തോടെ നമുക്ക് പറയാൻ സാധിക്കും ..

ഈ Quarantine,  Home Quarantine ഒന്നും നമുക്ക് പുത്തരിയല്ല..   ഇതാണ് നമ്മുടെ പുലകുളി  എന്ന ആചാരം...

അതാണ് നമ്മുടെ സനാതന ധർമ്മം. ഓരോ ആചാരങ്ങളും അർത്ഥ പൂർണമായിരുന്നു



( കടപ്പാട് : വാട്സ് ആപ്പ് )

Wednesday, 13 May 2020

കാർഷികം - ഞാറ്റുവേല

ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ  വിശ്വാസ പ്രകാരം 27  നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365  ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു.

ഞാറ്റുവേല ചക്രം 



ഞാറ്റുവേല കലണ്ടർ

മലയാള മാസംനക്ഷത്രം
മേടം അശ്വതി, ഭരണി, കാർത്തിക1/4
ഇടവംകാർത്തിക3/4 , രോഹിണി മകീര്യം1/2
മിഥുനംമകീര്യം1/2 , തിരുവാതിര,പുണർതം ¾
കർക്കിടകംപുണർതം¼ ,പൂയ്യം, ആയില്യം
ചിങ്ങംമകം, പൂരം, ഉത്രം ¼
കന്നിഉത്രം ¾, അത്തം, ചിത്ര ½
തുലാംചിത്ര ½, ചോതി, വിശാഖം ¾
വൃശ്ചികംവിശാഖം ¼ , അനിഴം,തൃക്കേട്ട
ധനുമൂലം, പൂരാടം, ഉത്രാടം ¼
മകരംഉത്രാടം ¾ , തിരുവോണം, അവിട്ടം ½
കുംഭംഅവിട്ടം ½ , ചതയം, പൂരുട്ടാതി ¾
മീനംപൂരുട്ടാതി ¼, ഉതൃട്ടാതി, രേവതി

അശ്വതി ഞാറ്റുവേല 

  • വിരിപ്പ് കൃഷിക്ക് നെൽപ്പാടങ്ങൾ ഒരുക്കി ത്തുടങ്ങാം 
  • വിത്തുതേങ്ങ ശേഖരിക്കാം  
  • കേടായ കുരുമുളക് തൈകൾ വെട്ടിമാറ്റാം.
  • പുതിയ വള്ളികൾക്കു വേണ്ടി താങ്ങു കാലുകൾ നടാം.
  • ചീര, പയർ എന്നിവ വിതക്കാവുന്നതാണ്.

അശ്വതിയിലിട്ട വിത്തും, അച്ഛൻ വളർത്തിയ മക്കളും, ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല .


ഭരണി ഞാറ്റുവേല 

  • ഞാറ്റടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം.
  • പുതിയ തെങ്ങു നടുന്നതിനായി നിലമൊരുക്കാം.
  • നല്ല മഴ കിട്ടുകയാണെങ്കിൽ വിത്ത് തേങ്ങകൾ നടാവുന്നതാണ്.
  • കവുങ്ങിൻ തൈകൾ നടുന്നതിനുള്ള ഒരുക്കങ്ങൾ നടത്താം
  • വേനൽ മഴ നന്നായി കിട്ടി എങ്കിൽ ഇഞ്ചി, മഞ്ഞൾ എന്നിവ നടാം.
  • ചീര, പയർ എന്നിവയും തുടരാവുന്നതാണ്. 
  • പച്ചക്കറി വിത്തുകൾ നടാം.
  • ഭരണി വിതക്കാൻ നല്ലതാണ്

കാർത്തിക ഞാറ്റുവേല 

  • വിരിപ്പുകൃഷിക്കുള്ള കളപറിക്കൽ, വളം ചേർക്കൽ , ഞാറുനടൽ എന്നിവ ചെയ്യാം.
  • തെങ്ങിനുള്ള കീടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കാം.
  • കശുമാവിൻ വിത്തുകൾ നടാം.
  • പൈനാപ്പിൾ നടുന്നതിനായി നിലമൊരുക്കാം.
  • മരിച്ചീനിക്കുള്ള ആദ്യ വളപ്രയോഗം (ഉപ്പും, ചാരവും ) ചെയ്യാവുന്നതാണ്.
  • ഇഞ്ചി മഞ്ഞൾ എന്നിവ നട്ടു എങ്കിൽ കരിയില / പച്ചില കൊണ്ട് പുതയിടാം. അല്ലെങ്കിൽ ഇപ്പോൾ നടാവുന്നതാണ്. 
  • പച്ചക്കറികളും നടുന്നത് തുടരാം. 
  • കുരുമുളക് നടുന്നതിനായി നിലം ഒരുക്കാം.


കാർത്തികയിൽ വഴുതന നട്ടു കയ്യിൽ കൊണ്ട് നനയ്ക്കുക.

കാർത്തികയിൽ വിത്തിനി കാശോളം വെച്ചാൽ മതി.

രോഹിണി ഞാറ്റുവേല 

  • നെല്ലിന്റെ കള പറിക്കൽ തുടങ്ങാ വുന്നതാണ്. ആദ്യത്തെ വള പ്രയോഗം നടത്താം. 
  • വിത്തുതേങ്ങ നടുന്നത് തുടരാം.
  • തെങ്ങിന് വളം ചേർക്കാം. 
  • വാഴ നടാം. 
  • വേണ്ടത്ര ഈർപ്പം ഉണ്ടെങ്കിൽ കുരുമുളകിന് വളം ചെയ്യാം.
  • ബോർഡോ മിശ്രിതം തളിക്കാം. 
  • പച്ചക്കറി നടുന്നത് തുടരാം.  
  • ശക്തിയായ മഴയുള്ള കാലാവ സ്ഥയാണ് വരാൻ പോകുന്നത്.
  • തൈകൾ മഴയ്ക്ക് മുൻപ് ശക്തി പ്രാപിക്കണം.

മകീര്യം ഞാറ്റുവേല

  • നെല്ല്
  • തെങ്ങിവിതയ്ക്കാം.ൻ തൈകൾ നടാം.
  • തെങ്ങിന് വളം ഇടാം 
  • കവുങ്ങിൻ തൈകൾ നടാം. വളം ചേർക്കാം. കീടങ്ങൾക്കെതിരെ ബോർഡോ മിശ്രിതം തളിക്കാം. 
  • കോകോ വിത്തുകൾ നടാം. 
  • പൈനാപ്പിളിനു വളം ചെയ്യാം. 
  • മരച്ചീനിക്ക് ആദ്യത്തെ വളം ചെയ്യാം. കളകൾ പറിക്കാം. 
  • പച്ചക്കറിവിത്തുകൾ നടുന്നത് തുടരാം. 
  • പയർ നടാവുന്നതാണ്, പക്ഷെ വിളവ് കുറയും.

തിരുവാതിര ഞാറ്റുവേല

  • നെല്ലിന്റെ കളപറിക്കൽ  തുടരാം.
  • വാഴക്കു തടം കോരാം, മണ്ണിട്ട് കൊടുക്കാം. 
  • പൈനാപ്പിൾ നടാം. 
  • മരച്ചീനിക്ക് ആദ്യ വളം ചെയ്യാം. 
  • കുരുമുളകിന് വെള്ളം വാർന്നു പോകുന്നതിനായി തടം ഒരുക്കാം. 
  • കുരുമുളകിന്റെ പരാഗണം നടക്കുന്ന സമയമാണിത്. 
  • പുതിയ കുരുമുളക് വള്ളികൾ നടാൻ ഇതാണ് പറ്റിയ സമയം. 
  • ഇഞ്ചി, മഞ്ഞൾ, ജാതി എന്നിവയ്ക്ക് വളം ചെയ്യാൻ പറ്റിയ സമയം. 
  • കാറ്റു വീശി സസ്യലതാദികൾ ആടി ഉലഞ്ഞു പുതിയ വേരുപൊട്ടി നല്ല വിളവുണ്ടാകുന്നതിനു സാധ്യമാകും.

ഏതു ചെടികളും നട്ടു പിടിപ്പിക്കാൻ  പറ്റിയ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേല.

തിരുവാതിരയിൽ വാട്ടലും പിഴിച്ചിലും

തിരുവാതിര തിരമുറിയാതെ പെയ്യണം.

പുണർതം ഞാറ്റുവേല 


  • നെല്ലിനുള്ള ആദ്യ വളപ്രയോഗം നടത്താവുന്നതാണ്.  
  • തെങ്ങിനുള്ള വളപ്രയോഗം നടത്താം. 
  • കോകോ യ്ക്കുള്ള വളപ്രയോഗം ചെയാനുള്ള സമയം. 
  • കശുമാവിന്റെ ഉണഗിയ ചില്ലകൾ വെട്ടി ഒതുക്കാം. 
  • മഞ്ഞൾ, ഇഞ്ചി എന്നിവയുടെ  കീടങ്ങൾക്കെതിരെ കരുതിയിരിക്കാം. 
  • വൻപയർ, അമരപ്പയർ എന്നിവ നേടാവുന്ന സമയമാണിത്. 

പുണർതത്തിൽ പോത്തിൻ പുറത്തും ഉറവ് പൊട്ടും.

പൂയ്യം ഞാറ്റുവേല

  • നെല്ലിന്റെ കീടബാധകളെ കരുതി യിരിക്കാം.
  • രണ്ടാമത്തെ ഗഡു വളം ചെയ്യാനുള്ള സമയം.
  • തെങ്ങിനുള്ള ചാണകം,  വേപ്പിൻ പിണ്ണാക്ക്, പച്ചിലവളങ്ങൾ എന്നിവ ഇപ്പോൾ ചെയ്യാം. 
  • പുതിയ കശുമാവിൻ തൈകൾ നേടുന്നതിനുള്ള സമയമാണിത്‌. 
  • വാഴയുടെ കല പറിക്കൽ, വളം ചെയ്യൽ എന്നിവ ഇപ്പോൾ ചെയ്യാം.
  •  ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വളപ്രയോഗത്തിനുള്ള സമയമായി. 
  • ചീര, പയർ എന്നിവ നടാവുന്നതാണ്. 

പൂയ്യത്തിൽ നട്ടാൽ പുഴുക്കേട്‌  കൂടും.

ആയില്യം ഞാറ്റുവേല



  • നെല്ലിന്റെ വളപ്രയോഗം ആറാഴ്ച പ്രായമായവയ്ക്ക്.
  • വസക്കു വളം  ചെയ്യാം.
  • ഇഞ്ചി, മഞ്ഞൾ എന്നിവയെ കീടാക്ര മണത്തിൽ നിന്നും സംരക്ഷിക്കുക.
  • ചീര വിത്ത് വിതക്കാം.
  • പയർ നടാം.
  • വിളയാൻ കൂടുതൽ സമയം വേണ്ടുന്ന വിത്തുകൾ ഇപ്പോൾ നടാവുന്നതാണ്. 

ആയില്യത്തിൽ അലകേറിയും.

ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചു നടാം.

ആയില്യ കള്ളൻ അകത്തോ പുറത്തോ.

മകം ഞാറ്റുവേല

  • നെല്ലിന് രണ്ടാം ഗഡു വളം ചെയ്യാം.
  • നെൽപാടത്തു എള്ള് വിത്ത് വിതക്കാൻ  സമയമായി. 

മക മുഖത്ത്  എള്ള് എറിയാം.

പൂരം ഞാറ്റുവേല

  • പച്ചമുളക്, ചീര എന്നിവ വിതക്കാം.

പൂരവെള്ളം പുണ്യാഹം.

ഉത്രം ഞാറ്റുവേല

  • വിരിപ്പ് കൃഷിയുടെ വിളവെടുപ്പു സമയമായി. നെല്ലിന്റെ രണ്ടാം വിളക്കുള്ള വിത്ത് വിതക്കുന്നതിനുള്ള  സമയമായി.
  • പൈനാപ്പിളിനു വളം ചെയ്യാം.
  • ചീര, നീളൻ പയർ എന്നിവ നടാം.

അത്തം ഞാറ്റുവേല.

  • മുണ്ടകൻ കൃഷിക്കുള്ള ഞാറ്റടി ഒരുക്കാം. 
  • രണ്ടാം വിളക്കുള്ള കൃഷിപ്പണി ഈ ഞാറ്റുവേലയിൽ തീർക്കണം.
  • ഈ ഞാറ്റുവേലയിൽ എള്ള് വിതച്ചാൽ നല്ല വിളവ് പ്രതീക്ഷിക്കാം.
  • ഇഞ്ചി, മഞ്ഞൾ എന്നിവക്കുള്ള വള പ്രയോഗം നടത്താം.
  • പുതിയ കുരുമുളക് വള്ളികൾ പിടിച്ചു കെട്ടാവുന്നതാണ്.


അത്ത വെള്ളം പിത്ത വെള്ളം

ചിത്ര ഞാറ്റുവേല 

  • മുണ്ടകൻ നെല്ലിന് വേണ്ടി നിലമൊരുക്കാം.
  • തെങ്ങിന്റെ കൂമ്പ് ചീയുന്നതിനുള്ള പ്രതിരോധം ഒരുക്കാം.

ചോതി ഞാറ്റുവേല.

  • ഇഞ്ചി, മഞ്ഞൾ വിളവെടുപ്പ്.
  • കാബ്ബജ്, കോളിഫ്‌ളവർ, കാരറ്റ്‌, ബീറ്റ്റൂട്ട് എന്നിവ നാടാണ് ആരംഭിക്കാം.

ചോതി കഴിഞ്ഞാൽ ചോദ്യല്ല്യ. പിന്നെ മഴ ഇല്ല എന്ന് സാരം.

ചോതി വർഷിച്ചില്ലെങ്കിൽ ചോറിനു പഞ്ഞം വരാം.

വിശാഖം ഞാറ്റുവേല.


  • തെങ്ങിന് ജലസേചനം തുടങ്ങാം. 
  • മരച്ചീനി നടുന്നത് തുടരാം.
  • കാബ്ബജ് .....
  • ഈർപ്പം നിലനിർത്താനായി നിലം ഉഴുതു മറിക്കാം.

അനിഴം ഞാറ്റുവേല

  • ഇഞ്ചി മഞ്ഞൾ വിളവെടുപ്പ് തുടരാം.
  • കുരുമുളക് വിളവെടുക്കാം.

തൃക്കേട്ട ഞാറ്റുവേല

  • കശുമാവ് പൂക്കാൻ സമയമായി.
  • ഇഞ്ചി മഞ്ഞൾ വിളവെടുപ്പ് തുടരാം.

മൂലം ഞാറ്റുവേല.

  • നെല്ല് കൊയ്യാൻ സമയമായി.
  • കവുങ്ങിൻ ഇലകൾ കൊണ്ട് പൊതിയാം.
  • അടക്ക വിത്ത് നടുന്നതിനു സമയമായി.
  • ചെടികൾ വെയിലിൽ നിന്നും സംരക്ഷിക്കണം.
  • പച്ചക്കറി നടാം.
  • മധുരക്കിഴങ്  വിളവെടുപ്പ് സമയം.

പൂരാടം ഞാറ്റുവേല.

  • തെങ്ങിന് പുതയിടാം.
  • കവുങ്ങിന് ജലസേചനം തുടങ്ങാം.
  • മരച്ചീനിക്ക് മണ്ണ് കോരിയിടാം.
  • കുരുമുളക് വിളവെടുപ്പ് സമയം.

ഉത്രാടം ഞാറ്റുവേല

  • മുണ്ടകൻ കൊയ്ത്തു തുടങ്ങാം 
  • കവുങ്ങിൻ വെയിലിൽ നിന്നും സംരക്ഷിക്കാം.
  • കശുമാവ് കീടങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക,
  • തുലാക്കപ്പ വിളവെടുക്കാം.
  • കുരുമുളക് വിളവെടുപ്പ് തുടരാം.
  • ഇഞ്ചി, മഞ്ഞൾ  വിളവെടുപ്പ് തുടരാം. 
  • പടവലം, പാവൽ, കുമ്പളം, മഞ്ഞൾ എന്നിവ നടാം.
  • പയർ വർഗ്ഗങ്ങൾ നാടാണ് ഏറ്റവും യോജിച്ച സമയം.

തിരുവോണം ഞാറ്റുവേല.


  • അടക്ക വിത്തുകൾ ശേഖരിക്കാം.
  • ഇഞ്ചി മഞ്ഞൾ വിളവെടുപ്പും, വിത്ത് ശേഖരണവും  
  • പടവലം,പാവൽ,കുമ്പളം ,മത്തൻ, വെള്ളരി,പയർ, മഞ്ഞൾ എന്നിവ നടാം.

ഈ  ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ പാടത്തു പച്ചക്കറി കൃഷി വിജയം കാണില്ല

മകരം 28 നു കുത്തിയിട്ടാൽ വിഷുവിനു ഉച്ചതിരിഞ്ഞു കായ്.

അവിട്ടം ഞാറ്റുവേല.

  •  പുഞ്ച കൃഷിക്കുള്ള ആദ്യത്തെ വളപ്രയോഗം നടത്താം. 
  • വിത്ത് തേങ്ങ ശേഖരിക്കാം.
  • വാഴ നടാം, ജലസേചനം തുടരാം.
  • കവുങ്ങു വെയിലിൽ നിന്നും സംരക്ഷിക്കണം.
  • മരച്ചീനി വിളവെടുക്കാം. 
  • മഞ്ഞൾ വിളവെടുക്കാം, വിത്ത് ശേഖരിക്കാം.

ചതയം ഞാറ്റുവേല

  • ചേന  നടാൻ ഏറ്റവും അനു യോജ്യമായ സമയം.

പൂരുട്ടാതി ഞാറ്റുവേല

  • കപ്പ വിളവെടുക്കാം പുതിയത് നടാം.

ഉതൃട്ടാതി ഞാറ്റുവേല

  • പുഞ്ച കൃഷിക്ക് കീട ആക്രമണ സാധ്യത.
  • വിത്ത് തേങ്ങ സംഭരിക്കാം.
  • വാഴക്കു താങ്ങു കാൽ വച്ച് കൊടുക്കാം.

രേവതി ഞാറ്റുവേല

  • വിരിപ്പ് കൃഷി തുടങ്ങാം.
  • പുതിയ വാഴ വെക്കാം.
  • കശുവണ്ടി വിളവെടുക്കാം.
  • ചേനക്കു വളം ചെയ്യാം 
  • ചീര , പയർ എന്നിവ വിതക്കാം.



Sunday, 10 May 2020

നാട്ടുവൈദ്യം - തഴുതാമ

കേരളത്തില്‍ പ്രമേഹ രോഗികള്‍ പെരുകുകയാണ്. ആയുര്‍ വേദത്തിന്റെ നാട് ജീവിത ശൈലീ രോഗങ്ങളുടെ നാടായി മാറിയതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ്. ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധ സസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും 
തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്.

പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു,'മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനൽക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ല' എന്ന്. ഇത് കാണിക്കുന്നത് അക്കാലത്തെ മഴക്കാലങ്ങളിൽ മുളച്ചുപൊന്തിയിരുന്ന എല്ലാ ഇലകളെയും കറിയാക്കിയും ഉപ്പേരിയാക്കിയും നാം കേരളീയർ കഴിച്ചിരുന്നു എന്നതാണ്. മഴക്കാലത്ത് മാത്രം മുളച്ചുപൊന്തിവരുന്ന ഒട്ടേറെ നാട്ടുപച്ചകളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇത്തരം ചെടികൾ പാഴ്ച്ചെടികളാണ് എന്നാൽ, പണ്ടത്തെ തലമുറയുടെ ആരോഗ്യരക്ഷതന്നെ ഇത്തരം ഇലവർഗങ്ങളായിരുന്നു. അത്തരത്തിൽപ്പെട്ട പ്രശസ്തമായ ഒരിനം ഇലക്കറിയാണ് തഴുതാമ.

പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ നടാം. വേനല്‍ക്കാലത്ത് നനച്ചുകൊടുക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ തഴുതാമ പടര്‍ന്നുവളരും. 

പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു.  ഒട്ടനേകം ഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്. നാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ്‌ നിലത്ത്‌ വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ്‌ തഴുതാമ. മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്.

മലയാളത്തിൽ തഴുതാമ, പുനർനവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴർക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്കൃതത്തിൽ പുനർനവഃ, പുനർഭവഃ, ശോഫഘ്നീ, വർഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. ബംഗാളിയിൽ പുനർന്നവ എന്നാണ് പേര്. ഇതിൽ ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയർഹാവിയ ഡിഫ്യൂസ ലിൻ. എന്നാൽ, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയർഹാവിയ വെർട്ടിസില്ലേറ്റയും ഇതിൽപ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്.

മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളയ്ക്കും. നന്നായി പടർന്നുവളരുന്ന അരമീറ്റർ ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകളുണ്ടാകും. ഇലകൾ വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകും. ഇലകൾക്ക് വലിപ്പവ്യത്യാസമുണ്ടാകും. വലിയ ഇലകൾക്ക് മൂന്നു സെ.മീ ഉം ചെറിയവയ്ക്ക് 10 -18 മില്ലീമീറ്റർ വിസ്താരമുണ്ടാകും. കൈയിലിട്ടുരച്ചു നോക്കിയാൽ നല്ല ഗന്ധവുമുണ്ടാകും. വിത്തുകൾ വളരെച്ചെറുതും തവിട്ടുകലർന്ന കറുപ്പു നിറവുമായിരിക്കും.

ജൂൺ, ജൂലായ് മാസങ്ങളിൽ മുളച്ചു പൊന്തുന്ന ഇവ നവംബർ മാസത്തോടെ വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികൾ പറിച്ചുമാറ്റി നല്ലവളവും വെള്ളവും നൽകി പിടിപ്പിച്ചാൽ എല്ലാകാലത്തും ഇലപറിക്കാം.

തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.നല്ല മലശോധനയുമുണ്ടാകും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്‌തി ലഭിക്കുന്നു .തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്. അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
കോണ്‍ക്രീറ്റു, ടൈൽ  സംസ്‌കാരം വളര്‍ന്നുവന്നതോടെ മുറ്റവും ,പറമ്പും തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌. അങ്ങാടി മരുന്നു കടകളിലാണ്‌ ഇപ്പോള്‍ തഴുതാമയുടെ സ്‌ഥാനം. പ്രകൃതി ജീവനക്രിയയില്‍ മൂത്രാശയ രോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്.

 കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.ഇതിന്റെ ചില ഔഷധ ഗുണങ്ങള്‍, തീര്‍ച്ചയായും നിങ്ങളേയും തഴുതാമ ആരാധകന്‍ ആക്കാതിരിക്കില്ല :

  1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള  അനാവശ്യദ്രാവകങളുടെ നിര്‍മാര്‍ജനത്തിനും.
  2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദികരിപ്പിക്കാനും  ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും.
  3. പ്രതിരോധശക്തി വര്‍ധനക്ക്.
  4. ടെന്‍ഷന്‍ കുറക്കാൻ .
  5. ഹൃദയ രോഗ നിവാരണത്തിന്,
  6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും.
  7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്കള്‍ക്ക്‌.
  8. വയറിളക്കത്തിന് .
  9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
  10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍
  11. ലിവര്‍ സംബന്ധിയായ സിരോസീസിനും ജോണ്ടിസിനും മറ്റും.
  12. വയറ്റില്‍ പുണ്ണുശമനത്തിന്.
  13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
  14. നല്ല മല ശോധനക്ക്.
  15. ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
  16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
  17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
  18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
  19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
  20. അനീമിയ, വിളർച്ച മാറ്റുവാൻ 




എന്തുകൊണ്ട് ഒന്നോ രണ്ടോ തണ്ടുകൾ വീട്ടുമുറ്റത്തോ ചട്ടിയിലോ നട്ടുനോക്കുന്നില്ല ?

( കടപ്പാട് : വാട്സ്ആപ്പ് )

നാട്ടുവൈദ്യം - പെരിങ്ങലം

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.

ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ  കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. 

ഈ ആചാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഇന്ന് അധികമാരും അറിയുമെന്ന് തോന്നുന്നില്ല.

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ഈ സസ്യത്തിന്റെ അര്‍ബുദാന്തകഗുണങ്ങളെക്കുറിച്ച് തികച്ചും ആധുനികമായ രീതിയില്‍ വളരെ വിശദമായ പഠനം നടത്തുകയും അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്. 

1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍  നിര്‍ത്തിയാല്‍ അല്‍പസമയത്തിനുള്ളില്‍ കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന്‍ [Migraine] തലവേദന മാറും.

വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്. ഇല ചതച്ച് നഖത്തില്‍ വെച്ചുകെട്ടിയാലും ഫലം കിട്ടും. മുടങ്ങാതെ കുറച്ചുകാലം ചെയ്‌താല്‍ മൈഗ്രയിന്‍ പൂര്‍ണ്ണമായി ശമിക്കും എന്ന് അനുഭവസാക്ഷ്യം.

2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിന്‍റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദം ആണ്. മറ്റുള്ള പാമ്പുകള്‍ കടിച്ചാലും കുറവ് കിട്ടും. പൂര്‍ണ്ണമായി മാറില്ല

3] ഒരുവേരന്‍റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും. ഏതെങ്കിലും സ്ത്രീയ്ക്ക് സെര്‍വിക്സില്‍ കാന്‍സര്‍ കണ്ടാല്‍ ഒരുവേരന്‍റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ രോഗം മാറും. 

12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിക്കാം.

4] പ്രസവശേഷം സ്ത്രീയ്ക്ക് ഒരുവേരന്‍റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചുകൊണ്ടുവന്ന് അരി ചേര്‍ത്തരച്ച് അപ്പം ചുട്ടു കൊടുത്താല്‍ കോഷ്ഠശുദ്ധി ഉണ്ടാകും. ഇത് ഒരു പാരമ്പര്യരീതിയാണ്. പണ്ട് അങ്ങിനെ കഴിച്ച സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാറില്ലായിരുന്നു.

5] ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ H1N1 അണുബാധ മാറും. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും അണുബാധ മാറും

6] ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികളിലും ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിക്കാം. 

കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവയുടെ കഷായം കഴിച്ചാലും വൈറല്‍ പനികള്‍ മാറും

7] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.

പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. 


( കടപ്പാട് : വാട്സ് ആപ്പ് )

കാർഷികം - കാർത്തിക ഞാറ്റുവേല

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല. കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.
സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം.

ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം നമുക്ക് സൃഷ്ടിക്കാം...... നമുക്കൊരുങ്ങാം നമുക്കായി 


മഞ്ഞൾ

ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം.

ഇഞ്ചി

"കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച് കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി" കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ ( ആദ്യപാദത്തിൽ -കാർത്തികക്കാലിൽ ) അധികം വെയിലുതട്ടാത്തിടത്ത് ( കാനൽപാട് ) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണം ( കരിമ്പടം പുതച്ച് ). ശേഷം കാഞ്ഞിരത്തോലു കൊണ്ട്  പുതയിടണം.

കാഞ്ഞിരത്തിന് തണുപ്പ് കൂടുതലാണ്. കൈവെള്ള ചൂടായാൽ അത് നേരിട്ട് തലച്ചോറിനെ ബാധിക്കും. ഇത് അറിയാവുന്നതിനാലാണ് പൂർവികർ തൂമ്പ, കൈക്കോട്ട്, കോടാലി തുടങ്ങിയവയുടെ പിടികളും നിലം തല്ലിയും ഉണ്ടാക്കാൻ കാഞ്ഞിരക്കാൽ ഉപയോഗിച്ചുവന്നത്. പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കൈവെള്ളയിൽ ചൂട് അറിയില്ല. തണുപ്പാണുണ്ടാവുക. ഇക്കാലത്ത് പെട്ടെന്ന് ചൂടാവുന്ന സ്റ്റീൽ തള്ള(പിടി)കളാണ്  പല ഉപകരണങ്ങൾക്കും നാം ഉപയോഗിക്കുന്നത്. ഇഞ്ചിക്ക് തണുപ്പിനും കീടബാധയേൽക്കാതിരിക്കാനും  കാഞ്ഞിരത്തോല് 
സഹായിക്കുന്നു.

"മാവിൻചുവട്ടിൽ മഞ്ഞൾ 
പ്ലാവിൻ ചുവട്ടിൽ ഇഞ്ചി"

അൽപം ചോലച്ചുവട്ടിലായാലും കുഴപ്പമില്ലാതെ വളരുന്ന വിളകളാണ് മഞ്ഞളും ഇഞ്ചിയും. പ്ലാവില ഇഞ്ചിക്ക് വളവുമാണ്.

കൂവ

കാത്സ്യം സമ്പന്നമായ ഒരു കിഴങ്ങ് വിളയാണ് കൂവ. പല നിറത്തിലുള്ളവ ഉണ്ട്. വെള്ളക്കൂവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പൊടി (നൂറ്)കുട്ടികൾക്ക് ഒരു നല്ല പോഷകാഹാരമാണ്. കിഴങ്ങ് പച്ചയ്ക്കും പുഴുങ്ങിയും കഴിക്കാം. ഇക്കാലത്ത് ഇതിന്റെ കൃഷി വളരെ കുറവാണ്. 15-20 സെ.മീ. ഉയരത്തിൽ വാരമെടുത്ത് അടിവളം ചേർത്ത് 30സെ.മീ അകലത്തിൽ കിഴങ്ങുകൾ നടുക. പുതയിടുക. 

മാങ്ങയിഞ്ചി

അധികം പരിചരണം ആവശ്യമില്ലാത്ത ഒരു കിഴങ്ങുവിളയാണിത്. കൃഷി രീതി മഞ്ഞളിന്റേത് പോലെത്തന്നെ. അച്ചാർ, ചമ്മന്തി,മോര് കാച്ചൽ എന്നിവയ്ക്ക് അത്യുത്തമം.

പച്ചക്കറികൾ

പച്ചക്കറി കൃഷിക്ക് കുറച്ചു തുറന്ന സ്ഥലം ആവശ്യമാണ്. സ്ഥലമില്ലാത്തവർ മട്ടുപ്പാവ് ഗ്രോബാഗ് കൃഷിയെ ആശ്രയിക്കേണ്ടി വരും. കക്കരി, പാവൽ, പടവലം എന്നിവയ്ക്ക് പന്തലിടാനുള്ള സൗകര്യം ഉണ്ടാവണം. കോവൽ വേലിക്കരികിലാകാം. കുമ്പളം, ചുരക്ക എന്നിവ മരങ്ങളിളോ ചൂടിക്കയറിലൊ കയറ്റാം. മത്തൻ മണ്ണിൽ പടർന്നോളും.

വഴുതിന

വഴുതിന ചെടി നഴ്സറിയിൽ നിന്നും മണ്ണിലേക്ക് മാറ്റി നടാൻ പറ്റിയ സമയമാണ്  . മുക്കാൽ മീറ്റർ അകലത്തിൽ   കുഴി കുത്തി അടിവളം ചേർത്ത് നടണം. നട്ടു കഴിഞ്ഞാൽ ഒരാഴ്ച വരെ  ചെടികൾക്ക് പുത കുത്തി കൊടുക്കണം.

"വഴുതിന കാർത്തികയിൽ നട്ട് കയിലുകൊണ്ട് കോരി നനക്കുക "

നല്ല വേനൽ ആയതിനാൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും. എങ്ങനെയെങ്കിലും കുറേശ്ശെ വെള്ളം നനച്ച് ചെടികളെ സംരക്ഷിക്കണം. വേര് പിടിച്ചുകഴിഞ്ഞാൽ കാലവർഷം പിറക്കുന്ന മുറക്ക് ചെടി തഴച്ചു വളരാൻ തുടങ്ങും.

പച്ചമുളക്

പച്ചമുളകും ഇതേ കാലത്ത് മാറ്റി നടാം. അകലം അരമീറ്റർ മതിയാവും. മുളകും വഴുതനയും അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്. 

വെണ്ട, കക്കിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ് മഴ കൂടുന്നതു വരെ നനച്ചു കൊടുക്കേണ്ടിവരും. ഇഴവള്ളികളായ കുമ്പളം, കോവൽ, പീച്ചിൽ, ചുരക്ക എന്നിവയും ഇതുപോലെ നടാം. നനച്ച് സംരക്ഷിക്കുക. വേനൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുളച്ചു വരുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കുകയാണ് ചെയ്യുക. പിന്നെ മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ അവ വളർന്നു വരികയുള്ളൂ.

പച്ചക്കറികളുടെ വിത്ത് 12 മണിക്കൂർ പച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പാകിയാൽ പെട്ടെന്ന് മുള പൊട്ടും.  വിത്തു ചെടിയിൽ ഉണ്ടാകുന്ന ആദ്യത്തെയും അവസാനത്തെയും കായകൾ ഒഴിവാക്കി വേണം വിത്തിനുള്ള കായ് എടുക്കാൻ. ഇടയിൽ കായ്ക്കുന്ന ആരോഗ്യമുള്ള ഒന്നോ രണ്ടോ കായകൾ ഇതിനായി മാറ്റി നിർത്തണം. നന്നായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം. അതാത് മണ്ണിൽ അതാത് സീസണിൽ വിളഞ്ഞ വിത്താണ് ഏറ്റവും അനുയോജ്യം. മഴക്കാല കൃഷി യുടെ വിത്ത് അടുത്ത മഴക്കാല കൃഷിയിലേക്കും വേനൽക്കാല കൃഷിയിൽനിന്ന് എടുത്ത വിത്ത് അടുത്ത വേനൽ കൃഷിയിലേക്കും സൂക്ഷിക്കുക ഒരു വർഷം സൂക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്ന പക്ഷം തുടർച്ചയായി കൃഷി ചെയ്യുന്ന രീതിയും പ്രയോഗിക്കാം.

ഉദാഹരണമായി ഒരു വെണ്ട ചെടിയിൽ 10 കായകൾ ഉണ്ടാകുന്നു എന്ന് വെക്കുക മൂന്നാമത്തേത് മുതൽ എട്ടാമത്തേതുവരെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ കായകൾ വിത്തിനായി വെക്കാം. ഉണക്കം തികഞ്ഞാൽ പറിച്ചെടുത്ത്   അൽപം പുക കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുക. നടാൻ കാലമാകുമ്പോൾ കായ എടുത്തു രണ്ടറ്റത്തു നിന്നും അല്പം ഭാഗം മുറിച്ചു നീക്കി നടു ഭാഗത്തുള്ള വിത്തുകൾ എടുക്കുക ഇതാണ്  ആരോഗ്യമുള്ള വിത്ത് എടുക്കുന്നതിനുള്ള രീതി. സാധാരണ ഉണങ്ങി ശുഷ്കിക്കാത്ത ജലമൃദ്ധമായ മത്തൻ, വെള്ളരി, പാവൽ, പടവലം, ഇളവൻ കുമ്പളം, തണ്ണിമത്തൻ എന്നിവ വിത്ത് പാകമായാൽ ഉപയോഗിക്കാൻ മുറിക്കുന്ന സമയത്ത് ഇത് പോലെ മധ്യഭാഗത്തെ വിത്തുകൾ എടുത്തു വൃത്തിയാക്കി ഉണക്കി ചാണകം പുരട്ടി സൂക്ഷിക്കുക.

ഇവിടെ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, ഘനജീവമൃതം, കമ്പോസ്റ്റ് ചെയ്ത ആട്ടിൻ കാട്ടമോ കോഴിവളമോ ഏതെങ്കിലും ഉപയോഗിക്കാം. അൽപം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിൽ നിന്നുള്ള കീടബാധയെ തടയും.

"ഓരോ വീടും സ്വാശ്രയമാവട്ടെ; ഓരോഗ്രാമവും സ്വാശ്രയമാവട്ടെ. കൃഷിയിലൂടെ ജീവിതത്തിലേക്ക്".

( കടപ്പാട് : വാട്സ്ആപ്പ്  )

Introduction To Vedic Mathematics

What is Vedic Mathematics ?

Vedic Mathematics is an ancient system of Mathematics originated in India.  This was rediscovered  by Sri Bharathi Krishna Thirthaji (1884-1960). He wrote 16 Sutras (Formulae) and 13 Upa Sutras (Sub Formulae) by which we can solve almost all the modem mathematical problems.

Jagad Guru Shankaracharya
Sri Bharathi Krishna Thirthaji
( 1884 - 1960 )



  • Vedic math is pure mathematics based on certain Sanskrit sutras or formulae. 
  • Entire mathematics is based on these simple sutras.
  • These sutras describe the way the mind naturally behaves.
  • The whole emphasis of the vedic mathematics system is on the process and movement taking place in the mind at the time that a problem is being solved.
  • The effect of this is to bring the mind into the present moment.

How is Vedic Mathematics different?

  • Each number got peculiar properties and ways of behavior. 
  • If these are closely looked at, we have newer and newer methods of doing calculations. 
  • Vedic mathematics is a good means of performing calculations mentally.
  • It also keeps before us more than one way of doing a particular calculation.
  • One can come up with his own innovative methods of carrying out calculations.
  • This leads to more creative, interested and intelligent students.

Why should one study Vedic Mathematics and what are the advantages over regular mathematics?


  • Vedic mathematcs is simpler yet more intelligent than regular mathematcs.
  • Mathematical problems can be solved with amazing speed and accuracy.
  • Large operations can also be done mentally.
  • Problems are reduced to one-line answers.
  • One need not know the multiplication tables of numbers  above 5.
  • Answers can be verified with stunning speed.
  • In vedic math we make use of our own mental faculties and the tremendous potential of the brain.
  • utilizes both the left-brain (logic) and the right brain (creativity).
  • Improvement in our mental ability, sharpness, creativity and intelligence.
  • Reduces our dependence on calculators.
  • Numbers become playful, removing the fear and anxiety of math.
  • Vedic math is complementary to regular math taught in schools.
  • Students learning Vedic Math excel at school. 

All Above Vedic Maths is invaluable tool for competitive exams 

Saturday, 9 May 2020

Brief History Of Indian Mathematics

Study of mathematics in India is as old as Vedas. Many references of knowledge of mathematics are found in vedic and consequent literature. The system of expressing the number from 1 to 9 has a base 10 from ancient time. Decimal denominational terms 'eka' for one, 'dhasha' for 10,  'shata' for 100, 'sahasra' for 1000 etc. up to 'parabhada' for 1012 are first described by Rishi Medhathithi in Rugveda. Similar list of terms are given later by Aryabhata, Shridharacharya, Bhaskara II, etc. One of the most important contributions of early Indian scholars is introduction to 'zero' in number system.
Famous scientist Albert Einstein rightly pointed that "We owe Indians who taught us how to count.without which no worthwhile scientific discovery is possible".

Some of such sacred scripts are listed below.

VedasRugveda, Yajurveda, Atharvaveda
SamhitasYajurveda, Taitiriya, Vasishta
BrahmanasPanchavisha, Shatapatha
PuranasAgni, Vayum Narada
Shulva SutrasBaudhayana, Katyayana, Manava, Apasthamb
Baudha & Jaina ScriptsLalithavistara, Suryapranjayapti, Anuyogadvara sutra
ProsodyChanda Sutra
Sidhantas Vasistha, Surya, Paulisha
ManusriptBakshali and others

List of prominent mathematicians and their contributions


SlNoName of the ScholarPeriodScript
1Aryabhatta I499 ADAryabhatiyam
2Varahamihira505 ADPanchasidhantika, Bruhat Samhita
3Jinabhadra Gani575 ADVaiheshika Bhashya
4Brahmaguptha628 ADBrahma Sputa Sidhantha
5Bhaskara I629 ADMaha Bhaskariya, Aryabhatiya Bhashya
6Sridhara750 ADPati Ganitha,Trishatika
7Virasena816 ADDhavalathika
8Mahaveracharya850 ADGanitha Sara Samgraha
9Govinda Swamin850 ADMaha Bhashariya Bhashya
10Pruthudak Swamin864 ADBrahma Sidhanta, Vasana Bhashya
11Vateshvara904 ADVateswara Sidhanta
12Munjala932 ADLaghumanasa
13Aryabhatta II978 ADMaha Sidhanta
14Nemi Chandra980 ADGomata Sara
15Shripati1039 ADGanitha Thilaka
16Bhashara II1150 ADSidhanta Shiromani, Leelavathi, Beeja Ganitham
17Madhava1340 - 1425 AD
18Narayana Panditha1356 ADGanitha Kaumudhi
19Parameshwara1430 ADLeelavathi Vyakhya
20Nila Kantha1444 - 1545 ADThantra Samgraha, Aryabhateeya Bhashya
21Jyeshathadeo1475 ADYukthi Bhasha
22Shankara Variavara1500 - 1560 ADKriyakramakari
23Ganesh Daivadnya1545 ADBhudhi vialsani
24Putumana Somayaji1660 - 1740 ADKarana Padhathi
25Shankara Varman1823 ADSadratna Mala

As per The Vedanga jyothisham mathematics  is said  to  be the  Queen  of Sciences

यथा  शिखा मयूराणां 
नागाणम् मणयो यथा 
तद्वद  वेदाङ्गशास्त्राणां 
गणितम्  मूर्धनि  स्थितम् 

Yatha Shikha Mayuranam
 Naganam Manayo Yatha 
Tadvad Vedanga Shasthranam
 Ganitham Murdhani Sthitam


"Like the crowning crest of a peacock and the shining gem in the cobra’s hood, mathematics is the supreme Vedanga Sastra" 

ആതിഥേയ സസ്യങ്ങളും അവയുടെ ബാക്ടീരിയ പങ്കാളികളും

  Host plants and their bacterial partners മിക്ക പയർ വർഗ്ഗങ്ങളും — പീസ്, ബീൻസ്, ക്ലോവർ തുടങ്ങിയവ — നൈട്രജൻ നിശ്ചലീകരിക്കുന്ന (Nitrogen Fixin...